Wednesday, March 26, 2008

കഥ പറയുമ്പോള്‍

ഇന്നിപ്പം കഥ പറയുമ്പോള്‍ എന്ന പടം കണ്ടു വീട്ടില്‍ വന്നു കയറിയതേ ഉള്ളു. തുടക്കം തൊട്ടു അവസാനം വരെ ദാരിദ്ര്യം പറച്ചില്‍. എനിക്കു പടം ഇഷ്ടപെട്ടില്ല. ഒന്നാമതു തുടക്കം മുതല്‍ ഒടുക്കം വരെ വച്ചു കെട്ടി ഉണ്ടാക്കിയേക്കുന്ന ദാരിദ്രത്തില്‍ ആണെന്നു കാണിക്കാന്‍ ആയി വീണ്ടും വീണ്ടും ഏച്ചു കെട്ടിയ ദാരിദ്ര്യ ഡയലോഗ് മനുഷ്യനില്‍ വെറുപ്പുളവാക്കുന്നു.

ഒരു കസേര വാങ്ങാന്‍ കഴിവില്ലാത്ത ബാര്‍ബര്‍ (കസ്റ്റമര്‍ ഇരിക്കുമ്പോള്‍ ഒടിഞ്ഞു പോവുന്നു ഒരു സീനില്‍), പത്ത് ബിയില്‍ പഠിക്കുന്നതടക്കം മൂന്നു കുട്ടികളുടെ അമ്മ ആയി മീന (അസഹനീയം, അഭിനയം ശ്രീനിയെ കടത്തി വെട്ടും, അതു പോലെ തന്നെ പ്രായം ആ കാരക്ടറിനു ചേരത്തും ഇല്ല). തനി നാട്ടിന്‍പുറം വൈഫ്, ശ്രീനിയുടെ ഹെയര്‍ സ്റ്റൈലും മറ്റും എന്തായാലും പട്ടണം കണ്ട ഒരാളുടെ അല്ല, പക്ഷെ ഭാര്യ തലമുടി ഒക്കെ ചെത്ത് സ്റ്റൈലില്‍ ഒരു വശം ഒക്കെ ചെമ്പിച്ച് അടിപൊളി ആയി നില്‍ക്കുന്നു. മോഡേണ്‍ ബാര്‍ബര്‍ കട നടത്തുന്ന ജഗദീഷ് ഒരു സീനില്‍ ഭയങ്കരമായി കത്രിക ഏഴയലത്തു കൂടി പോവാതെ തലമുടി വെട്ടുന്നു, അസഹനീയമായ ദാരിദ്ര്യം പറച്ചിലിനു ശേഷം ശ്രീനിയുടെ കോബ്ലക്സ് ആസ് യൂഷ്യുവല്‍ കറുത്തിരിക്കുന്നതും, പൊക്കം കുറഞ്ഞിരിക്കുന്നതും, സൌന്ദര്യം ഇല്ലാത്തതിലും എത്തി നില്‍ക്കുന്നു (ജനം ഇതു കണ്ടും കേട്ടും മടുത്തില്ലേ??). ദാരിദ്രത്തിന്റെ നെല്ലി പലക കണ്ട് നില്‍ക്കുമ്പോള്‍ മൂത്ത കുട്ടിയെ പത്തില്‍ നിന്നും പുറത്താക്കുന്നു.
പക്ഷെ ഭാര്യയുടെ കഴുത്തില്‍ ചുരുങ്ങിയത് ഒരു മൂന്നു പവന്റെയെങ്കിലും മിന്നും ചെവിയില്‍ ചുരുങ്ങിയത് ഒരു കാല്‍ പവന്റെ കമ്മലും ഉണ്ട്. പക്ഷെ മകളെ സ്കൂളില്‍ നിന്നും പുറത്താക്കുമ്പോളും അതു വെറും സില്ലിയായ ഡയലോഗുകളിലൂടെ ഒന്നുമല്ലാത്ത ഒരു കാര്യമായി അദ്ദേഹം കാണുന്നു. മൊത്തം ഒരു വിരോധാഭാസം ആയിരുന്നു.

നിമിഷ കവി സലീം കുമാര്‍ തനിക്കു ബോര്‍ ആക്കാന്‍ പറ്റുന്ന അത്രയും ബോര്‍ ആക്കിയിട്ടുണ്ട്. അതു പോലെ തന്നെ സുരാജ് വെഞ്ഞാറന്മൂടനും (ഇയ്യാളെ എങ്ങനെ പടത്തില്‍ എടുത്തു??). തുടക്കത്തിലെ കത്തില്‍ തന്നെ ഉണ്ട് ഈ പടത്തില്‍ കണ്ടു പഴകിയ രംഗങ്ങള്‍ ആണു വരാന്‍ ഇരിക്കുന്നത് എന്ന്. തുടക്കത്തില്‍ ജഗതിയെ കണ്ടപ്പോള്‍ സന്തോഷിച്ചിരുന്നു, പക്ഷെ പിന്നിട് പുള്ളിയെ കണ്ടില്ല.

ദാരിദ്ര്യം പറച്ചിലിനും തന്നെ കുറിച്ചു തന്നെ ഉള്ള കോബ്ലക്സ് ഡയലോഗിനു ശേഷം സിനിമാ ഷൂട്ടിങ്ങ് വരുന്നു. നാട് ഉണരുന്നു. പീന്നീടുള്ള രംഗങ്ങള്‍ ആണു സിനിമയുടെ ജീവന്‍. മമ്മൂട്ടി അഞ്ചു സീനുകളിലും ഒരു പാട്ടു സീനിലും ഉണ്ട്. മമ്മൂട്ടിയെ കൊണ്ട് അനാവശ്യമായ ഡയലോഗുകളും പറയിപ്പിച്ചിട്ടുണ്ട് ശ്രീനി. പ്രെത്യേകിച്ചും ദൈവത്തിന്റെ മാലാഖയും അഗസ്ത്യനും മറ്റും സ്കൂളിലേ പരുപാടിക്കു ഇന്‍വൈറ്റ് ചെയ്യാന്‍ ചെല്ലുമ്പോള്‍ ഉള്ള സീനില്‍. കഥാപാത്രത്തെ ആണു ജനങ്ങള്‍ ആരാധിക്കുന്നത്, നടനെ ആരാധിക്കണ്ട കാര്യം ഇല്ല, ആന കൂനാ എന്നൊക്കെ ആയിരുന്നു ഡയലോഗ്. ശ്രീനിയുടെ കോബ്ലക്സ് ആണെന്നെ ഞാന്‍ അതിനേ കൂറിച്ചു പറയൂ. ഒരു നടന്‍ അവതരിപ്പിക്കുന്നത് കണ്ട് കണ്ട് ആ നടനെ തന്നെ ആണു ജനം ആരാധിക്കുക, അല്ലാതെ വടക്കന്‍ വീരഗാഥയിലെ ചന്തുവിനെ അല്ല, ആ ചന്തുവിനെ അവതരിപ്പിച്ച മമ്മൂട്ടി എന്ന വ്യക്തിയെ തന്നെ ആണു ആരാധകര്‍ ആരാധിക്കുന്നത്. അതു ജാഡ ഇറക്കി ആ സീന്‍ നശിപ്പിച്ചു, ആസ് യൂഷ്യുവല്‍ പലപ്പോഴും കേട്ടിട്ടുള്ള കാര്യം തന്നെ ആയിരുന്നു അതില്‍ പറയുന്നതും.

അവസാനത്തെ ക്ലൈമാക്സ് രംഗം അവതരിപ്പിച്ചു കഴിഞ്ഞപ്പോള്‍ മമ്മൂട്ടിയും അതു കേട്ടു നിന്നവരും ഷൂട്ടിങ്ങിനിടയില്‍ പൊട്ടി കരഞ്ഞു എന്നൊക്കെ ആണു നാനയില്‍ എഴുതിയത്. രംഗത്തെ ഓവര്‍ ആക്ടിങ്ങ് കണ്ടപ്പോള്‍ ഏഷ്യാനെറ്റിലെ മാനസ പുത്രി ഇതിലും ഭേദം എന്നാണു. മമ്മൂട്ടി അതു കഴിഞ്ഞു കരഞ്ഞു എങ്കില്‍ അതു അദ്ദേഹത്തിന്റെ ഫെയിലിയര്‍ തന്നെ ആണു കാണിക്കുന്നത്.

ശ്രീനിയുടെ റോള്‍ വളരെ നല്ല അഭിനയ സാധ്യത ഉള്ള ഒരു റോള്‍ ആയിരുന്നു പ്രെത്യേകിച്ചും അവസാന സീനുകളില്‍. പക്ഷെ അതു ശെരിക്കൂം നശിപ്പിച്ചു കൈയില്‍ കൊടുത്തു ശ്രീനി. മുഖത്ത് ഒരു ഭാവം പോലും ഇല്ലാ‍തെ പക്കാ ബോര്‍ ആയിരുന്നു ശ്രീനി തുടക്കം മുതല്‍ ഒടുക്കം വരെ. ശ്രീനി നായകന്‍ ആയി അഭിനയിച്ചിട്ടുള്ള മിക്ക പടത്തിലും പുള്ളിയുടെ അഭിനയം തീറു ബോര്‍ തന്നെ ആണു. തിരക്കഥയുടെ ശക്തിയില്‍ അതു വിസ്മരിക്കപ്പെടുന്നു. മറ്റൊരു തെളിവ് ‘യെസ് യുവര്‍ ഓണര്‍‘ എന്ന സിനിമയിലെ ശ്രീനിയുടെ അഭിനയം ആണു. താന്‍ എന്തൊരു ബോറന്‍ അഭിനേതാവാണു എന്നു യാതൊരു മുഖഭാവ വ്യത്യാസവും ഇല്ലാതെ ശ്രീനി ‘കഥ പറയുമ്പോള്‍’ എന്ന സിനിമയില്‍ നന്നായി കാണിച്ചിട്ടുണ്ട്.

മൂന്നു പോസിറ്റീവിനു ഒരു നെഗറ്റീവ് എന്നാണു എന്റെ മാനേജ്മെന്റ് ക്ലാസില്‍ പഠിപ്പിച്ചത്, അതു കൊണ്ട് ഇതില്‍ നല്ല കാര്യങ്ങള്‍ ‘തൊടുപുഴ’ യുടെ സൌന്ദര്യവും, നല്ല തിരക്കഥയും, നാടിനോടൊത്ത് നില്‍ക്കുന്ന ചിത്രീകരണവും ആണു. അതു പോലെ തന്നെ പടത്തെ കീറി മുറിക്കാതെ കാണുകയാണെങ്കില്‍ ബോര്‍ അടിക്കാതെ കാണുകയും ചെയ്യാം. മുകേഷ് തന്റെ രംഗങ്ങള്‍ നന്നാക്കി. ഒന്നോ രണ്ടൊ തമാശ രംഗങ്ങള്‍ ഉണ്ടീ പടത്തില്‍. പക്ഷെ ഒരു 6/10 ആണു എനിക്കീ പടം എന്നാണു തോന്നിയത്. ഇനി ഒത്തിരി എക്സ്പെറ്റേഷന്‍സ് ഉണ്ടായിരുന്നത് കൂടി ആണൊ എനിക്കു ഇതു ശെരിക്കും ഇഷ്ട്പെടാതിരുന്നത് എന്നും ഒരു ഡൌട്ട് ഇല്ലാതില്ല. :)

17 comments:

ഏറനാടന്‍ said...

ഇത് വിന്‍സിന്റെ മാത്രം കാഴ്ചപ്പാടും അഭിപ്രായവും. ജനം ഒന്നടങ്കം കണ്ടും വീണ്ടും കണ്ടും 100 ദിവസം പിന്നിട്ടിപ്പോഴും ഈ പടം തീയ്യെറ്ററില്‍ കളിക്കുന്നു!

Unknown said...

ഓവർ എക്സ്പെറ്റേഷൻ പറ്റിച്ച പണിയാ വിൻസേ! പടം കൊള്ളാം! മറ്റുപടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ 100ൽ 85 കൊടുക്കാം!

ബാജി ഓടംവേലി said...

:) :) :)

ഫസല്‍ ബിനാലി.. said...

Nalla padam ennu parayanaakillenkilum padam vijayichu
athinte rasathanthramthekkurichu annweshikkaam.

ജോസഫ് said...

ഈ സിനിമ നല്ലതെന്ന് വിന്‍സ് വാഴ്ത്തിയേനെ ഇതില്‍ മമ്മുട്ടി ഇല്ലായിരുന്നെങ്കില്‍ !! മമ്മുട്ടിയോടുള്ള വിന്‍സിന്റെ വൈരാഗ്യം മുന്‍കാല പോസ്റ്റുകളില്‍ വായിച്ചിട്ടില്ലേ!!

വിന്‍സ് said...

മമ്മൂട്ടിയോടു വൈരാഗ്യമോ??? എന്തിനു? മമ്മൂട്ടി ഒരു നല്ല നടന്‍ ആണെന്നു എനിക്കൊരിക്കലും തോന്നിയിട്ടില്ല. അങ്ങനെ തോന്നാന്‍ ആയി എക്സ്റ്റ്രാ ഓര്‍ഡിനറി എന്നു പറയാന്‍ ഉള്ള ആഭിനയം ഒന്നിലും കണ്ടിട്ടില്ല. മീശ പിരിച്ചു അലറിയാലും അദ്ധേഹത്തിന്റെ റിയല്‍ സ്വഭാവത്തില്‍ നിന്നും വലിയ മാറ്റം ഇല്ല. ഏറ്റവും ബോര്‍ ആവുന്നത് പുള്ളി ഒരു പാവത്താന്റെ റോള്‍ അഭിനയിക്കുമ്പോള്‍ ആണു. എനിക്കു മമ്മൂട്ടിയുടെ അഭിനയം ഇഷ്ട്ടപ്പെട്ടിട്ടുള്ള സിനിമകള്‍ ചിലപ്പോള്‍ നാലോ അഞ്ചോ മാത്രം.

ഈ പടത്തിനെ കുറിച്ചു മറ്റെ ബ്ലോഗില്‍ ഇട്ടപ്പോള്‍ പലരും എന്റെ അഭിപ്രായം ഷെയര്‍ ചെയ്തിരുന്നു. മമ്മൂട്ടിയുടെ ഓവര്‍ ആക്ടിനേ കുറിച്ചു ആരുടെയും ഫാന്‍ അല്ലാത്തവര്‍ വരെ വളരെ അരോചകം എന്നു പറഞ്ഞിരുന്നു.

ഏറനാടന്‍...തീര്‍ച്ച ആയും ഇതെന്റെ മാത്രം അഭിപ്രായവും കാഴ്ച്ചപ്പാടും ആണു. പറക്കും തളിക എന്ന പടവും നൂറു ദിവസം ഓടിയല്ലോ, അതു പോലെ കൂത്തറ പടങ്ങള്‍ എത്രയെണ്ണം നൂറു ദിവസത്തിനു മേല്‍ ഓടിയിരിക്കുന്നു.

കമന്റിയ എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

The Common Man | പ്രാരബ്ധം said...

വിന്‍സേ...കൊട് കൈ!!!

അവാര്‍ഡുകള്‍ പലതു വാരികൂട്ടുന്നതു കണ്ടിട്ടാണു ഞാനും ഈ പടത്തി പോയതു. ശരിയ്ക്കും മടുപ്പിച്ചു കളഞ്ഞു.

പഴയ ഒരു പോസ്റ്റില്‍ ഞാനിതു പറഞ്ഞിരുന്നു.

'ഉദയനാണു താര'ത്തില്‍ പച്ചാളം ഭാസി പഠിപ്പിച്ച 'ശോകം' എന്ന ഭാവം ശ്രീനിവാസന്‍ ഈ പടത്തിലാണു ഉപയോഗിച്ചിരിക്കുന്നതു.

Sherlock said...

കഥ പറയുമ്പോള്‍ അത്ര മെച്ചമല്ല എന്ന അഭിപ്രായത്തോടു യോജിക്കുന്നു...

പിന്നെ...ഇത്രയും വര്‍ഷമായി ( അതും ഒരു സിനിമാ നടനുവേണ്ട സൌന്ദര്യമില്ലാതെ ) മലയാളസിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന ശ്രീനിവാസനു അഭിനയിക്കാന്‍ അറിയല്ല എന്നു പറയുന്നതും മമ്മൂട്ടി ഒരു നല്ല നടന്‍ അല്ല എന്നു പറയുന്നതും കുറച്ചു കടന്ന കൈയ്യല്ലേ?..

സലീം കുമാറിനെ കുറിച്ചോ സുരാജിനെ കുറിച്ചോ ആണെങ്കില്‍ കുറച്ചെങ്കിലും ശരിയുണ്ടെന്നാശ്വസിക്കാമാ
യിരുന്നു...

പിന്നെ ഇത്രയും അരച്ചു കലക്കി വിമര്‍ശിക്കാന്‍ തക്കവണ്ണം മഹത്തരമായ അല്ലെങ്കില്‍ മലയാള സിനിമാചരിത്രത്തിലെ ഒരു നാഴികകല്ലൊന്നുമല്ലല്ലോ ഈ ഫിലിം. കൂടെയിറങ്ങിയവയില്‍ നല്ലതെന്നു പറയാവുന്ന ഒന്ന്..അത്രമാത്രം.

വിമര്‍ശിക്കാം...പക്ഷേ വിമര്‍ശിക്കാന്‍ മാത്രമാകരുത്..:)

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

വിമര്‍ശിക്കാം...പക്ഷേ വിമര്‍ശിക്കാന്‍ മാത്രമാകരുത്.

വിന്‍സ് said...

ശ്രീനിക്കു അഭിനയിക്കാന്‍ അറിയാം. പൊട്ടന്‍ കളിക്കാനും, പൊട്ടനാവാനും. നാടോടിക്കാറ്റിലെ ഒക്കെ അഭിനയം ട്രൂ ക്ലാസിക്ക് ആണു.

ശ്രീനി നായകന്‍ ആയിട്ടുള്ള സിനിമകളിലെ അഭിനയം ചവര്‍ ആണെന്നുള്ള അഭിപ്രായത്തില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു.

കാല പഴക്കം നോക്കിയും അഭിനയിച്ച സിനിമകളുടെ എണ്ണവും ആണു മികവിന്റെ മൂല്യം കണക്കാക്കുന്നതു എങ്കില്‍ പ്രേം നസീറും, ജോണ്‍ വെയിനും ആയിരിക്കും ലോകത്തിലെ ഏറ്റവും മികച്ച നടന്മാര്‍.

വിമര്‍ശിക്കാന്‍ നിനക്കെന്തെടെ അവകാശം എന്നു ചോദിച്ചാല്‍ എനിക്കൊന്നേ പറയാന്‍ ഉള്ളു. വീട്ടിലെ ജോലികള്‍ ചെയ്യാന്‍ ആയി ചെറുപ്പത്തിലെ അപ്പന്റെ കയ്യില്‍ നിന്നും കിട്ടുന്ന കൈക്കൂലിയും കൂട്ടി വച്ചു, ഇപ്പോള്‍ ജോലിയില്‍ നിന്നും നേരത്തെ ഇറങ്ങി മുക്കാ മണിക്കൂറ് ഡ്രൈവും ചെയ്ത് ഇന്റെര്‍നെറ്റില്‍ നിന്നും പടം ഡൌണ്‍ ലോഡ് ചെയ്യാതെയും ഒക്കെ പോയി പടം കാണുന്നവന്റെയും അവകാശം.

ജിഹേഷും പണ്ടാരത്തിലും ചേട്ടനും അനിയനുമാ :)

മരമാക്രി said...

നായര്‍ സ്ത്രീകളെപറ്റിയുള്ള ശശിധരന്റെ അഭിപ്രായത്തോട്‌ പ്രതികരിക്കൂ. http://maramaakri.blogspot.com/

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

വിന്‍സിന്റെ കമന്റുകള്‍ മുന്‍പ്‌ വായിച്ചിട്ടുണ്ടെങ്കിലും പോസ്റ്റ്‌ വായിക്കുന്നത്‌ ആദ്യമാണ്‌. മമ്മുട്ടി, ശ്രീനി എന്നുള്ളവരുടെ അഭിനയത്തിലേയ്ക്കൊ അവരുടെ മലയാള സിനിമയിലുള്ള സ്ഥാനപരമായ ഇടങ്ങളിലെയ്ക്കോ കടക്കാതെ താങ്കളുടെ ജീവിത കാഴ്ചപാടുകളില്‍ കാണുന്ന അമാനവീകതയുടെ തായ വെറുപ്പിന്റെ ഭാവത്തെ എനിക്ക്‌ തീരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല എന്നു പറയട്ടെ. താങ്കള്‍ക്ക്‌ അതിലുള്ള ദാരിദ്രം പറച്ചില്‍ അരോചകമാവുന്നതില്‍ നിന്നു തന്നെ മനുഷ്യ സമൂഹത്തെ താങ്കള്‍ നോക്കി കാണുനതിലെ അപകടകരമായതും എന്റെ കാഴ്ചപാടില്‍ മുതലാളിത്ത സംസ്ക്കാരത്തിന്റെ ചോക്ലായ്റ്റസ്‌ ഭാവങ്ങളിലെ മനുഷ്യത്വരഹിതമായ അസഹിഷ്ണൂതയും പ്രകടമാവുന്നുണ്ട്‌.

വിന്‍സ് said...

ഞാന്‍ ആ സിനിമയിലെ യാതൊരു സെന്‍സും ഇല്ലാത്ത ദാരിദൃം പറച്ചിലിനെ കുറിച്ചാണു പറഞ്ഞത്. അല്ലാതെ വേറെ ഒന്നും അല്ല.

പിന്നെ ലോകത്തുള്ള എല്ലാത്തിനോടും മാനവികത കാണിക്കാന്‍ ഞാന്‍ ആരു അമൃതാനന്ദ മയിയുടെ മൂത്ത മോനോ??

താങ്കള്‍ ഒരു പോസ്റ്റെങ്കിലും വായിച്ചതിനു നന്ദി.

ജോസഫ് said...

വിന്��സേ, പടം കൊള്ളത്തില്ല, അതുകൊണ്ടാണു തമിഴിലും ഹിന്ദിയിലും വരാന്� പൊകുന്നതു.

കടവന്‍ said...

അമിതമായി ദാരിദ്ര്യം പറഞ്ഞാല്‍ മലയാളികള്ക്ക് പൊതുവെ ഭയങ്കരമായി ഇഷ്ട്ടപ്പെടും. അത്കൊണ്ടായിരിക്കും അതിനെ പൊലിപ്പിച്ച്കാട്ടുന്നത്,
അത് പോലെ കരയുന്ന സീനുകള്..മിന്നമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്ന സിനിമ ഇന്നലെ കുറച്ച് ഭാഗം ടിവിയില്‍ കണ്ടു...അതിലെ ദേവന്‍ , പാര്‍വതിയുടെ മരണശേഷം അമേരിക്കയില്‍ നിന്നു വന്ന് നെടുമുടിയുടെ അടുത്ത് മകനെ കൊണ്ട്പോകാന്‍ അനുവാദം ചോദിക്കുന്ന രംഗമുണ്ട്, വളരെ വളിപ്പായി തോന്നി അഞചാറ്കൊല്ലം തുടര്ച്ചയായി അമേരിക്കയില്‍ കഴിഞ്ഞ ഒരാളായി തോന്നിക്കുന്നില്ല, അവിടെ വേദന കാണിക്കാം എന്നാല്‍ ഒരുമാതിരി കരച്ചിലും പിഴിച്ചിലുമായുള്ള ആസംഭാഷണരംഗം അരോചകമായിരുന്നു....എന്നിരുന്നാലും എനിക്കിഷ്ടപ്പെട്ട ഒരു സിനിമ തന്നെയാണത്..
നഗരംകാണാത്തമീന ഹെയര്‍സ്റ്റൈലില്‍ ലേറ്റസ്റ്റ് ആയപോലെ വൈരുധ്യങ്ങള്, പല മലയാളസിനിമയിലും കാണാം, ഉദാ: ഗോഡ് ഫാദറില്‍ അഞൂറാന്റെ മക്കള്‍ അന്ച് പേരും കേരളത്തിലെ അന്ച് ഭാഗത്തുള്ള ഭാഷയാണ്‌ സംസാരിക്കുന്നത്...

മരമാക്രി said...

ബൂലോകത്തിലൂടെ ഇരട്ടകള്‍ പരസ്പരം കണ്ടെത്തിയ കഥ
http://maramaakri.blogspot.com/2008/03/separated-at-birth.html

SMASH said...

Etharam postkalkku coment cheyyan mathram ningal adhapathicho..?